Sunday, September 6, 2020

sports

സ്പോർട്സിന് അമിത പ്രാധാന്യം കൊടുക്കുന്നതും അതിനായി അമിതമാശയി പണം മുടക്കുന്നതും കായിക താരങ്ങൾക്ക് തീവ്രമായ പരിക്കുകളുണ്ടാകുന്നതും ഒക്കെ കാണുമ്പോൾ മത്സരം എന്നാ മേഖലയെ ക്രീയേറ്റീവായി ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി...

കൂടുതൽ കാർഷിക ഉത്പാധനം നടത്തുന്നവർ അല്ലെങ്കിൽ ഊർജം ഉത്പാധനം നടത്താവുന്ന കായിക യന്ത്രങ്ങൾ നിർമിച്ചു മത്സരം നടത്തുക തുടങ്ങിയ കുലുസിത ആശയങ്ങലാണ് പരിഹാരമായി തോന്നുന്നത്.
മരമണ്ടൻ ചിന്തകൻ 

കൊറോണ വാക്സിൻ

മണ്ടൻ : ചേച്ചീ ഞാൻ പ്രാർത്തിച്ചതുകൊണ്ടാ കൊറോണാക്ക് വാക്സിൻ കണ്ടുപിടിക്കാൻ പോകുന്നത് 
ചേച്ചി : അതേടാ മണ്ടാ...  നീ കേട്ടിട്ടില്ലേ trust in god but lock your car. 
മണ്ടൻ ചിന്തകൻ

ദൈവം പാതി

മണ്ടൻ : താൻ പാതി ദൈവം പാതി എന്നല്ലേ.... 
ചേച്ചി : അതെ.. ദൈവത്തിന് തന്നെ കുട്ടികളെ ഉണ്ടാക്കാൻ പറ്റാത്തതുകൊണ്ട്  (എല്ലാം പകുതിക്കുവെച്ച  അവസാനിപ്പിക്കുന്നതുകൊണ്ടായൊരിക്കാം 😀) ദൈവം മുഴുവനും ഉണ്ടാക്കാൻ കഴിവുള്ള    മനുഷ്യനെ ഉണ്ടാക്കി കാര്യങ്ങൾ നടത്തി നിർവൃതി അടയുന്നതെന്നും വ്യാഖ്യാണിക്കാം 😄🙃
മണ്ടൻ ചിന്തകൻ

അധ്യാപകൻ

ഒരിക്കൽ ക്ലാസിലെ വാച്ച് കെട്ടിയ കുട്ടിയെ കണ്ടപ്പോൾ ഒരുത്തനൊരു മോഹം, ഒരു ദിവസം ഒരു തവണ മാത്രം ആ വാച്ചൊന്ന് കെട്ടണമെന്ന്.

വാച്ചിന്റെ ഉടമസ്ഥൻ സമ്മതിച്ചില്ല.  ആഗ്രഹം നിയന്ത്രിക്കാനാവാതെ അവനത് മോഷ്ടിച്ച് കീശയിലിട്ടു. ആരും കാണാതെ ഒരിക്കൽ മാത്രം കൈയിലൊന്ന്  കെട്ടാൻ വേണ്ടി മാത്രം....

വാച്ച് നഷ്ടപ്പെട്ട കുട്ടി കരച്ചിലോടു കരച്ചിൽ.

 അധ്യാപകൻ എല്ലാവരെയും നിരയായി നിർത്തി. 

മോഷ്ടിച്ചവൻ സകല ദൈവങ്ങളേയും പ്രാർത്ഥിച്ച് ധൈര്യമെല്ലാം ചോർന്നങ്ങനെ നിൽപ്പാണ്.
എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു അധ്യാപകൻ.

എല്ലാവരുടെ കീശയിലും തപ്പി.
മോഷ്ടാവിന്റെ കീശയിൽ നിന്ന് വാച്ച് കിട്ടി.

അധ്യാപകൻതിരച്ചിൽ നിർത്തിയില്ല.
 ഒടുവിൽ എല്ലാവരുടെ കീശയിലും തിരഞ്ഞതിന് ശേഷം അധ്യാപകൻ വാച്ച് ഉടമയ്ക്ക് തിരികെ നൽകി. 

അവൻ സന്തോഷവാനായി.

മോഷ്ടിച്ചവൻ അന്ന് ശരിക്കും  ദൈവത്തെ കണ്ടു, അധ്യാപകന്റെ രൂപത്തിൽ. ഒന്നും ചോദിച്ചില്ല, ശാസിച്ചില്ല... പക്ഷെ ഇനി ഒരിക്കൽ പോലും  മോഷ്ടിക്കില്ലെന്ന് മനസു കൊണ്ട് അവൻ പ്രതിജ്ഞയെടുത്തു.

ഇതുപോലൊരു അധ്യാപകനാവാൻ അവൻ കൊതിച്ചു. വർഷങ്ങൾക്ക് ശേഷം അവൻ ഒരു അധ്യാപകനായി.

കാലം ഏറെ കഴിഞ്ഞപ്പോൾ തന്നെ അധ്യാപകനാക്കിയ ആ ഗുരുവിനെ അവൻ കണ്ടു.. പക്ഷേ, തന്റെ ശിഷ്യനെ അയാൾക്ക് ഓർമ വന്നില്ല. അന്നേരം അവൻ ഈ മോഷണക്കാര്യം ഓർമിപ്പിച്ചു.

"സാർ, ഞാനായിരുന്നു അന്ന് ആ വാച്ച് മോഷ്ടിച്ചത്.
അങ്ങയെ അത്രമേൽ ഞാൻ ഇഷ്ടപ്പെടുന്നു, എന്റെ അഭിമാനത്തിന് മുറിവേൽപ്പിക്കാത്തതിന്."

 ഒരു പുഞ്ചിരിയോടെ അധ്യാപകൻ പറഞ്ഞു.

"അന്നേരം ഞാനും കണ്ണടച്ചാണ് കീശയിൽ വാച്ച് തപ്പിയത്. എനിക്കറിയില്ലായിരുന്നു അത് ആരാണെന്ന്... അറിയുകയും വേണ്ടായിരുന്നു..."

എന്തൊരു മനുഷ്യൻ....!!
മാലാഖമാർ പോലും തോൽക്കുന്ന മനസ്സിനുടമ...!!

രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് ഏറെ നേരം നോക്കിയിരുന്ന് സന്തോഷത്തോടെ കണ്ണീർ തുടച്ച് യാത്ര പറഞ്ഞു.

*പിൻകുറിപ്പ്:-*
 കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽവെച്ച് കുറ്റവാളികളെന്നപോലെ* *ശിക്ഷിക്കുകയും ശാസിക്കുകയും ചെയ്യുന്ന അധ്യാപകരും രക്ഷിതാക്കളും വലിയൊരു ദ്രോഹമാണ് ചെയ്യുന്നത്.*

*ചേർത്തു പിടിക്കാൻ കഴിയണം.
നമ്മുടെ കുട്ടികളെ. കുട്ടികളെ വലിയ കുറ്റവാളികളെപ്പോലെ ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന  അധ്യാപകരും രക്ഷിതാക്കളും എല്ലാം മറന്ന് അവരെയൊന്ന് ആശ്ലേഷിച്ചിരുന്നെങ്കിൽ മികച്ച തലമുറയെ നമുക്ക് വാർത്തെടുക്കാൻ കഴിയും...

Saturday, March 16, 2019

ലിംഗസമത്വം മനുഷ്യന്റെ നിലനിൽപ്പിനു ഭീഷണിയോ ?



ആധുനിക സമൂഹത്തിൽ ഉയർന്നുവരുന്ന ലിംഗസമത്വ പ്രക്ഷോപങ്ങൾ മനുഷ്യ രാശിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന്  നാസയുടെ പഠനങ്ങൾ തെളിയിക്കുന്നു.

ലിംഗസമത്വം പുരുഷന്മാരുടെ  ഇടയിൽ മാത്രമോ സ്ത്രീകളുടെ ഇടയിൽ മാത്രമോ നടപ്പിലാക്കിയാൽ വലിയ പ്രശ്നങ്ങൾ ഇല്ലാ എന്നാണു പഠനങ്ങൾ തെളിയിക്കുന്നത്.

ഇനി ലിംഗസമത്വം എന്നാൽ എന്താണ് എന്ന് വിശദീകരിക്കാം:
എല്ലാവര്ക്കും തുല്യ നീളത്തിലുള്ള ലിംഗം ഉറപ്പുവരുത്തണം എന്ന ആശയമാണ് ലിംഗസത്വത്തിലൂടെ ഉദ്ദേശിക്കുന്നത്.
അപ്പോൾ ലിംഗത്തിന്റെ അളവ് പുരുഷനെയും പുരുഷനെയും താരതമ്യം ചെയ്യുമ്പോൾ ചെറിയ വ്യത്യാസങ്ങൾ ഉണ്ടെന്നു മനസിലാക്കുകയും നീളം കൂടിയ ലിംഗങ്ങളുടെ അഗ്രം അല്പം മുറിച്ചുമാറ്റുക വഴി സമത്വം സാധ്യമാക്കുകയും ചെയ്യും.
എന്നാൽ മേൽപ്പറഞ്ഞ അളവുകോൽ എതിർലിംഗത്തിലുള്ളവരുടെ ഇടയിൽ പ്രയോഗിക്കുമ്പോൾ പുരുഷലിംഗത്തിൽ പെട്ടവർക്ക് അവരുടെ ലിംഗം മൊത്തമായി നഷ്ടപ്പെടുകയും അത് പ്രകൃതിദത്തമായ പ്രത്തുത്പാദനത്തെ  ബാധിക്കുകയും ചെയ്യുമെന്ന് നാസയുടെ ലിഗസമത്വ ഗവേഷണ വിഭാഗം തലവൻ ഡോ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇത് നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ഭാരതീയ ഋഷിവര്യന്മാൻ കണ്ടുപിടിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Sunday, March 3, 2019

Happiness

ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനത ജീവിക്കുന്നതിവിടെ! ഫിൻലൻഡിന്റെ വിശേഷങ്ങളിലേക്ക്

ഐക്യരാഷ്ട്ര സഭയുടെ 2018 ലെ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിൻലൻഡ്‌. യൂറോപ്പിന്റെ വടക്കേഅറ്റത്തു സ്ഥിതി ചെയ്യുന്ന ജനസംഖ്യ വളരെ കുറഞ്ഞ ഒരു രാജ്യമാണ് ഫിൻലൻഡ്‌. എന്തായിരിക്കാം ഈ രാജ്യത്തെ ലോകത്തിന്റെ നിറുകയിൽ എത്തിച്ചത്. കഴിഞ്ഞ കുറെ നാളുകളായി ഇവിടെ ജീവിച്ച അനുഭവത്തിൽ ചില കാര്യങ്ങൾ പങ്കുവയ്ക്കട്ടെ.

വിദ്യാഭ്യാസം

ഇവിടുത്തെ വിദ്യാഭ്യാസസമ്പ്രദായം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ്. പിസ( വിദ്യാഭ്യാസ നിലവാരത്തിന്റെ അളവുകോലായ പ്രസ്ഥാനം) റാങ്കിങ്ങിൽ ഈ രാജ്യം എപ്പോഴും ഉയർന്ന റാങ്കിങ്ങ് കരസ്ഥമാക്കുന്നു. ഏഴാം വയസിൽ മാത്രമാണ് ഇവിടെ കുട്ടികൾ അക്ഷരങ്ങളുടെ ലോകത്ത്‌ പ്രവേശിക്കുന്നത്. അതുവരെ ഇവർ വരകളുടെയും വർണങ്ങളുടെയും ലോകത്താണ്.

സ്കൂളുകളിൽ യൂണിഫോമുകളില്ല. ഹോം വർക്കിന്റെ അമിതഭാരം ഉണ്ടാവില്ല. കാര്യങ്ങൾ ചെയ്തും പരീക്ഷണങ്ങൾ നടത്തിയുമാണ് ഇവർ പഠിക്കുന്നത്. സ്കൂൾ സമയം വളരെ കുറവാണ് . മറ്റു സമയങ്ങളിൽ കുട്ടികൾക്ക് അവക്ക് ഇഷ്ടപ്പെട്ട കലാ കായിക വിനോദങ്ങളിൽ മുഴുകുവാൻ സാധിക്കുന്നു . സ്കൂളുകളിൽ റാങ്കിങ്ങും ഗ്രേഡുകളും ഇല്ല. അതുകൊണ്ടുതന്നെ ക്ലാസ്സിൽ ഒന്നാമനാകാനും അടുത്ത വീട്ടിലെ കുട്ടിയുടെ മാർക്കുമായി താരതമ്യം ചെയ്തു അനാവശ്യമായ മത്സരബുദ്ധി കുഞ്ഞു മനസുകളിൽ വളർത്തി എടുക്കുവാനോ മുതിർന്നവരും ശ്രമിക്കാറില്ല.

ഗവണ്മെന്റ് എല്ലാവർക്കും അനുവദിക്കുന്ന ഗുണമേന്മയുള്ള സൗജന്യ വിദ്യാഭ്യാസം, ട്യുഷൻ ഫീസ് ഇല്ലാത്ത പ്രൊഫഷണൽ കോഴ്സുകൾ, വലുപ്പ ചെറുപ്പമില്ലാതെ സമൂഹത്തിലെ ഏല്ലാവർക്കും താങ്ങാൻ പറ്റിയ ഡേ കെയർ ഫീസുകൾ മുതലായവ ഈ രാജ്യത്തെ വിദ്യാഭ്യാസ സന്തുലിതാവസ്ഥയുടെ ചില ഉദാഹരണങ്ങൾ മാത്രം.

ശിശുസംരക്ഷണം

കുഞ്ഞുങ്ങളുടെ സംരക്ഷണം എടുത്തു പറയേണ്ടതാണ്. മാതാപിതാക്കൾക്കു കുട്ടികളുടെ വളർച്ചയിൽ തുല്യ പങ്കാളിത്തമാണുള്ളത്. ഒരു കുട്ടി ജനിച്ചാൽ മാതാവിനോ പിതാവിനോ മൂന്നു വർഷത്തേക്ക് അവധി എടുക്കാവുന്നതാണ്. 9 മാസം ശമ്പളത്തോടുകൂടിയും പിന്നീട് ഗവണ്മെന്റ് തരുന്ന നിശ്ചിത തുകയോടും കൂടി കുഞ്ഞുങ്ങളുടെ പരിചരണത്തിന് വേണ്ടി വീടുകളിൽ സമയം ചിലവഴിക്കാവുന്നതാണ്.

കുട്ടികളുടെ മാനസികവും ബൗദ്ധികപരവുമായ വളർച്ചയുടെ അടിത്തറ പാകുവാൻ അച്ഛനമ്മമാരുടെ സാമിപ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി എടുത്തു പറയേണ്ടതില്ലല്ലോ? ഓരോ കുഞ്ഞും ജനിക്കുമ്പോൾ ഒരു വർഷത്തേക്ക് ആവശ്യമായ കുഞ്ഞുടുപ്പുകളും മറ്റും അടങ്ങിയ ഒരു ബോക്സ് സൗജന്യമായി ലഭിക്കുന്നു. ഏഴു വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യസംരക്ഷണം 'നവോള' വ്യവസ്ഥയുടെ കയ്യിൽ ഭദ്രമായിരിക്കും. ഓരോ കുട്ടിക്കും പ്രത്യേകമായി ഒരു നേഴ്സ് ഉണ്ടായിരിക്കും. അവരുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഇവരുടെ പരിശോധനയിലും നിരീക്ഷണത്തിലും ആയിരിക്കും.

വ്യായാമശീലം

വ്യായാമം ചെയ്യുവാൻ ഇവരോളം ഉത്സാഹമുള്ള വേറൊരു ജനവിഭാഗം ഇല്ലാ എന്നുതന്നെ പറയേണ്ടിവരും. എല്ലാ ദിവസവും അവരവരുടെ ഇഷ്ടപ്പെട്ട കായികവിനോദങ്ങൾക്കുവേണ്ടി സമയം മാറ്റി വയ്ക്കാറുണ്ട്. 80 വയസുകാരനും 20 വയസുകാരനും ഒരേ ഉത്സാഹത്തോടെ പതിവായി നടക്കുകയോ ഓടുകയോ ചെയ്യുന്ന കാഴ്ച വളരെ സാധാരണമാണ്. ഒരു ഫിന്നിഷ്‌കാരനെ ആദ്യമായി പരിചയപ്പെടുമ്പോൾ ഈ ചോദ്യത്തിന് ഉത്തരം നല്കാൻ നാം തയ്യാറായിരിക്കണം. എന്താണ് താങ്കളുടെ ഇഷ്ട കായിക വിനോദം?

അതികഠിനമായ ശൈത്യമാണ് ഇവിടുത്തെ പ്രത്യേകത. പക്ഷെ ഏതു പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കുന്നവരാണ് ഫിന്നിഷ് ജനത. അതിശൈത്യവും ഇരുട്ടും മഴയുമൊന്നും അവർക്ക് ഒരു പ്രശ്‌നമേയല്ല. കൊടുംതണുപ്പിലും അതിനു അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചു പുറത്തിറങ്ങാനും ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടാനും ഉത്സാഹം കാണിക്കുന്നവരാണിവർ. കടുത്ത ശൈത്യകാലത്തും പുറത്തെ കാലാവസ്ഥയെ പഴിച്ചുകൊണ്ടു വീട്ടിൽ ഇരിക്കാതെ മഞ്ഞിൽ കളിക്കുന്ന കായിക വിനോദങ്ങളായ സ്കേറ്റിംഗ്, സ്‌കീയിങ്, സ്ലെഡിങ് എന്നിവയിൽ മുഴുകുന്നവരാണിവർ. ഇതിനെപ്പറ്റി ഇവരോട് ചോദിച്ചാൽ ഇവർക്ക് ഒന്നേ പറയാനുള്ളു.' മോശം കാലാവസ്ഥ എന്നൊന്നില്ല. കാലാവസ്ഥക്ക് അനുയോജ്യമല്ലാത്ത വേഷവിധാനമാണുള്ളത്. '

ഭക്ഷണക്രമം

വളരെ ചിട്ടയായുള്ള ഭക്ഷണക്രമമുള്ളവരാണിവർ. രാവിലെ വളരെ നേരത്തെ ഉണരുകയും പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്യും. വൈകുന്നേരം 6 മണിക്ക് ശേഷമുള്ള അത്താഴം ഇവർക്ക് ചിന്തിക്കാനേ കഴിയില്ല. തണുപ്പ് രാജ്യങ്ങളിൽ ജീവിക്കുന്ന ജനവിഭാഗം ധാരാളം മാംസാഹാരം കഴിക്കുന്നത് സ്വാഭാവികം ആണെങ്കിലും സാലഡുകൾ ഉൾപ്പെടുത്താതെയുള്ള ഭക്ഷണശീലം ഇവർക്ക് സംതൃപ്തി നൽകുന്നില്ല.

പ്രകൃതി സംരക്ഷണം

പ്രകൃതിയുമായി വളരെ അടുത്ത് സംവദിക്കുന്ന ജനവിഭാഗമാണിവർ. അപ്പാർട്മെന്റുകളിൽ താമസിക്കുന്നവർ പോലും അവരുടെ പരിമിതമായ സ്ഥലത്തു ഒരു ചെടി എങ്കിലും വളർത്തുവാൻ ശ്രമിക്കാറുണ്ട്. പബ്ലിക് സ്ഥലങ്ങൾ വാടകയ്ക്ക് എടുത്തു വളരെ തുച്ഛമായ വിലയ്ക്ക് ഓരോരുത്തരുടെയും അഭിരുചിക്ക് അനുസൃതമായ കൃഷികൾ ചെയ്യാവുന്നതാണ്. വേനൽക്കാലം വളരെ കുറച്ചേ ഉള്ളുവെങ്കിലും ഈ കാലമത്രയും ഉൾപ്രദേശങ്ങളിലുള്ള തങ്ങളുടെ വേനൽക്കാല വസതികളിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നു.

മീൻപിടുത്തം, സൈക്ലിംഗ്, നീന്തൽ , ബെറി പിക്കിങ്‌, സോനാ ബാത്ത് എന്നിവയാണ് ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങൾ. ദീർഘദൂര യാത്രകൾ ചെയ്തു കൂടാരങ്ങളിൽ താവളം അടിക്കുന്നതും ഇവരുടെ ഒരു വിനോദമാണ്. വേനൽക്കാലമായാൽ അധികം ആളുകളും സൈക്കിൾ യാത്രയാണ് തിരഞ്ഞെടുക്കാറ്. അന്തരീക്ഷമലിനീകരണം കുറക്കുന്നതിനും കാർബൺ നിഗമനം ലഘൂകരിക്കുന്നതിനും ഇത് സഹായമാകുന്നു. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വളരെ കുറഞ്ഞ നിരക്കിൽ സൈക്കിൾ വാടകയ്ക്ക് എടുക്കാവുന്നതാണ്. ഹെൽസിങ്കി നഗരത്തിന്റെ പല ഭാഗങ്ങളിലും സൈക്കിൾ പാർക്കുകൾ സുലഭമായി കാണുവാൻ കഴിയും. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ പൊതുസ്ഥലങ്ങളും റോഡുകളും വളരെ വൃത്തിയായി സൂക്ഷിക്കുന്നവരാണിവർ. മാലിന്യ സംസ്കരണം ഇവരുടെ സംസ്കാരവുമായി ഇഴുകി ചേർന്നിരിക്കുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാർ

എല്ലാ മേഖലകളിലും അച്ചടക്കം പുലർത്തുന്നവരാണിവർ. റോഡുകളിൽ വണ്ടികൾ സാധാരണയായി ഹോൺ അടിക്കാറില്ല. എല്ലാ വാഹനങ്ങളും നിയമങ്ങൾ പാലിച്ചുകൊണ്ടു റോഡുകളിൽ അച്ചടക്കത്തോടെയുള്ള ഡ്രൈവിംഗ് കാണുവാൻ സാധിക്കും. കാൽനടക്കാർ വളരെയധികം ക്ഷമയോടുകൂടി പെഡസ്ട്രിയൻ പാത്തുകളിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാറുള്ളു. അവരാണ് റോഡിലെ രാജാക്കന്മാർ. എല്ലാ വാഹനങ്ങളും അവർക്കു വേണ്ടി യാതൊരു മടിയുമില്ലാതെ നിർത്തികൊടുക്കുന്നു.

നഴ്സറികളിൽ വന്നു കുട്ടികളുമായി പാട്ടുപാടുകയും അവരുമായി നൃത്തം വയ്ക്കുകയും ചെയ്യുന്ന പോലീസിനെ നമുക്ക് ഇവിടെ കാണാം. പൊതുജനങ്ങളുമായി സൗഹാർദ്ദപരമായ ഒരു ബന്ധം സ്ഥാപിക്കാനുള്ള പോലീസിന്റെ ഈ നടപടി തികച്ചും ശ്‌ളാഘനീയമാണ്.

തൊഴില്‍

ഏതു തൊഴിലിനേയും ബഹുമാനിക്കുന്നവരാണ് ഫിന്നിഷ് ജനത. ഏകദേശം 17 വയസുമുതൽ പഠനത്തോടൊപ്പം ഇവർ പാർട്ട് ടൈം ജോലി ചെയ്തു തുടങ്ങും. സ്വന്തമായി തൊഴിൽ എടുത്തു അദ്ധ്വാനിച്ചു ജീവിക്കുന്നതിനാണ് ഇവർ പ്രാധാന്യം കൊടുക്കുന്നത്. തൊഴിൽ മേഖലയിൽ തൊഴിലാളികളുടെ സംരക്ഷണത്തിനാണ് കൂടുതൽ മുൻ‌തൂക്കം. ശക്തമായ നിയമങ്ങൾ ഇവിടെ തൊഴിലാളികളെ സംരക്ഷിക്കുന്നു. ഏതു ജോലി തിരഞ്ഞെടുക്കുവാനും എന്ത് സ്വപ്നങ്ങൾ പിന്തുടരുവാനും യുവജനത കാണിക്കുന്ന അഭിവാഞ്ഛയും അതുവഴി അവർക്കു ലഭിക്കുന്ന മനസികസംതൃപ്തിയും സമൂഹത്തിലും പ്രതിഫലിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന തൊഴിൽ മേഖലയിലേക്ക് കടക്കുമ്പോൾ ഓരോ മേഖലയിലും അവരവരുടേതായ മുദ്ര പതിപ്പിക്കുവാൻ അവർക്കു സാധിക്കുന്നു.

ജോലിയോടൊപ്പം തന്നെ കായികവിനോദങ്ങൾക്കും സമയം കണ്ടെത്താൻ ഇവർ മിടുക്കരാണ്. ജോലിസ്ഥലങ്ങളിൽ നിന്നും നിശ്ചിതന്മയ ഇടവേളകൾ എടുത്തു കുടുംബവുമായി വിനോദയാത്രകൾ ചെയ്യുന്നത് ഇവിടുത്തെ ജനങ്ങളുടെ ശീലമാണ്. ഏതു ജോലി തിരക്കിനിടയിലും കുടുംബവും കുട്ടികളുമായി ഇവർ ധാരാളം സമയം ചിലവഴിക്കാൻ ശ്രമിക്കുന്നു. ഇവിടുത്തെ 'വർക്ക്-ലൈഫ് ' സമതുലിതാവസ്ഥ പ്രശംസനീയമാണ്.

സ്ത്രീപുരുഷ സമത്വം

സ്ത്രീ പുരുഷ സമത്വത്തിൽ ഈ രാജ്യം എന്നും മുൻപിൽ തന്നെ. സമൂഹത്തിൽ ഏതു മേഖലയിലും പുരുഷന് സമാനമായ സ്ഥാനങ്ങൾ സ്ത്രീകൾക്കുമുണ്ട്. വനിതകൾക്ക് വോട്ട് അവകാശം ആദ്യമായി അനുവദിച്ച ലോകത്തിലെ മൂന്നാമത്തെയും യൂറോപ്പിലെ ആദ്യത്തെയും രാജ്യമാണിത്. അത് മാത്രമല്ല 1906ൽ പാർലമെൻറിൽ സ്ത്രീകൾക്കും മത്സരിക്കാൻ അനുവാദം നൽകിയ ലോകത്തിലെ ആദ്യ രാജ്യമാണിത്. സ്ത്രീകൾക്കും കുട്ടികൾക്കും ഈ രാജ്യം നൽകുന്ന സുരക്ഷ എടുത്തു പറയേണ്ടതാണ്. ഒരു സമൂഹത്തിൽ സ്ത്രീകളും കുട്ടികളും എത്രമാത്രം സുരക്ഷിതരാണ് എന്നത് ആ സമൂഹത്തിന്റെ പുരോഗതിയുടെ അളവുകോലാണ്.

സ്വാതന്ത്ര്യം

സമൂഹത്തിലെ തുല്യതയും സമത്വവുമാണ് എടുത്തുപറയേണ്ടത്. ഉച്ചനീചത്വങ്ങൾ ഇല്ലാത്ത ഒരു സാമൂഹിക വ്യവസ്ഥയാണിവിടെ. എന്ത് പഠിക്കണം, എന്തു ജോലി തിരഞ്ഞെടുക്കണം, ആരെ വിവാഹം കഴിക്കണം ഇതിനൊക്കെയുള്ള സ്വാതന്ത്ര്യം സമൂഹത്തിലെ എല്ലാ ജനവിഭാഗവും ഒരുപോലെ അനുഭവിക്കുന്നു. ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണവും സൗജന്യ വിദ്യാഭ്യാസവുമെല്ലാം എല്ലാ പൗരന്മാരുടെയും തുല്യ അവകാശമാണ്.

മലയാളം പഠിപ്പിക്കുന്ന ഫിന്നിഷ് സ്കൂളുകൾ

നമ്മുടെ നാട്ടിലെ സ്കൂളുകൾ ഇംഗ്ലീഷ് ഭാഷയ്ക്ക് അമിതപ്രാധാന്യം കൊടുക്കുമ്പോൾ ഈ രാജ്യത്തു മലയാളി കുട്ടികൾക്ക് മലയാളം പഠിക്കുവാൻ ഗവണ്മെന്റ് അവസരം ഒരുക്കുന്നു. അതെ ഒരു വ്യക്തിയുടെ ആത്യന്തികമായ അടിത്തറയും അവന്റെ സംസ്കാരവും മാതൃഭാഷയുമായി ഇഴുകി ചേർന്ന് കിടക്കുന്നുവെന്ന സത്യം ഈ ജനത മറക്കുന്നില്ല ! അതുകൊണ്ടുതന്നെ ഓരോ പൗരനും മാതൃഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതക്കു ഇവർ പ്രാധാന്യം കൊടുക്കുന്നു.

ലോകത്തിന്റെ ഏതു കോണിൽ നിന്നും വരുന്ന പ്രവാസികളുടെ കുട്ടികൾക്ക് അവരുടെ മാതൃഭാഷ പഠിക്കുവാൻ സ്കൂളുകളിൽ അവസരം ഉണ്ട്. മറ്റു ഭാഷകൾ പഠിക്കുന്നതിനോടൊപ്പം തന്നെ കുഞ്ഞുങ്ങളുടെ ശരിയായ വളർച്ചക്കും ബൗദ്ധികവികാസത്തിനും മാതൃഭാഷയിലൂടെ ആശയവിനിമയം നടത്തുവാൻ ഇവിടുത്തെ സാമൂഹിക വ്യവസ്ഥ പ്രോത്സാഹനം തരുന്നു.
എസ് കെ പൊറ്റക്കാടിന്റെ 'പാതിരാ സൂര്യന്റെ നാട്ടിൽ' എന്ന പ്രശസ്തമായ കൃതിയിൽ ഈ നാടിനെ കുറിച്ചു വളരെ ഹൃദ്യമായി വിവരിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം ഈ ജനവിഭാഗത്തെ ഹരിശ്ചന്ദ്രന്മാരെന്നു വിശേഷിപ്പിച്ചിരുന്നു. അതെ പൊതുവെ മിതഭാഷികളാണെങ്കിലും വിശ്വസിക്കുവാൻ പറ്റുന്ന ജനവിഭാഗമാണിവർ. ഏതു കാര്യങ്ങളിലും വളരെ സത്യസന്ധമായ അഭിപ്രായം നമുക്ക് ഇവരിൽ നിന്നും പ്രതീക്ഷിക്കാം.

ലോകത്തിൽ ഏറ്റവും കൂടുതൽ കാപ്പി കുടിക്കുന്ന ജനവിഭാഗമാണിവർ. കാപ്പി കുടിച്ചു മാത്രം സന്തോഷം നേടിയെടുത്തവരല്ല ഫിന്നിഷ്‌കാർ. ഗവണ്മെന്റ് നൽകുന്ന ആരോഗ്യ സംരക്ഷണവും വാർദ്ധക്യകാല സുരക്ഷയും ലോകോത്തര നിലവാരമുള്ള സൗജന്യ വിദ്യാഭ്യാസവും മാത്രം അല്ല ഇവരെ സന്തോഷവാന്മാരാക്കിയത്. മറിച്ചു പ്രകൃതിസംരക്ഷണവും ആരോഗ്യസംരക്ഷണവും സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന പൗരന്മാരുമാണ് ഈ രാജ്യത്തെ ലോകത്തിന്റെ സന്തോഷ കൊടുമുടിയിൽ എത്തിച്ചതെന്ന് നിസ്സംശയം പറയാം!

എഴുതിയത് നവമി ഷാജഹാന്‍

രാജ്യം, ജനത, രാജ്യസ്നേഹം, ശത്രുരാജ്യം


ഒരു കച്ചവട സ്ഥാപനം മറ്റൊരു കച്ചവടസ്ഥാപനത്തോട് മത്സര ബുദ്ധിയോടെ കാണുന്നതും പെരുമാറുന്നതും ഒരു പരിധി വരെ അവരുടെ വിജയത്തിന് ഗുണകരമാണ് പക്ഷെ മേൽപ്പറഞ്ഞ രണ്ടു സ്ഥാപനങ്ങളിലെ തൊഴിലാലാളികൾ തമ്മിൽ ശത്രുതാ മനോഭാവത്തോടെ കാണുന്നത് തികച്ചും അര്ഥശൂന്യവും അപകടകരവും ആണ്... ഇതുതന്നെയാണ് രണ്ടു രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള മനോഭാവങ്ങൾ അര്ഥശൂന്യവും അപകടകരവുമായ പ്രവണതകളിൽ കൊണ്ടുചെന്നെത്തിക്കുന്നതു.

ഒരുകൂട്ടം ആളുകൾ ഒരു ബസ്സിൽ യാത്രചെയ്യുമ്പോൾ അവര്തമ്മിൽ ആശയവിന്മയം നടത്തുകയോ പരിചയപ്പെടുകയോപോലും ചെയ്യുന്നില്ലെങ്കിലും, അവർ യാത്രചെയ്യുന്ന ബസ്സിനെ മറ്റൊരു ബസ് മറികടക്കാൻ ശ്രമിക്കുമ്പോൾ അവരെല്ലാവരും ഒരേ മനസോടെ അത് സംഭവിക്കാതിരിക്കാൻ ആഗ്രഹിക്കുകയും തങ്ങളുടെ ബസ് ഒന്നാമതാകണമെന്നാഗ്രഹിക്കുകയും ചെയ്യും. ഈ മനോഭാവം അവർ ആ ബസിൽനിന്ന് ഇറങ്ങുന്നത് വരയെ പൊതുവിൽ നിലനിൽക്കുകയുള്ളൂ. ചിലർ അതിനെ ലളിതമായെടുക്കുമ്പോൾ മറ്റു ചിലർ വൈരാഗ്യബുദ്ധിയോടെ കാണുകയും പ്രവർത്തിക്കുകയും ചെയ്യും.

സിവിലൈസ്ഡ് ആയവരും തുറന്ന മനോസോടെ ലിബറൽ ആയും ജനാധിപത്യപരമായും ചിന്തിക്കുന്നവർ മേൽപ്പറഞ്ഞ മത്സര ബുദ്ധിയെ അതിജീവിക്കുകയും പക്വ്തയോടെ  പെരുമാറുകയും ചെയ്യും. തീരെ ബാലിശമായി ചിന്തിക്കുന്നവർ... മറ്റു വ്യക്തികളുടെയോ, പ്രസ്ഥാനങ്ങളുടെയോ, ആശയങ്ങളുടെയോ സ്വാധീനത്തിൽ അടിമപ്പെടുന്നവർ മാനസികരോഗിയെപ്പോലെ സമൂഹത്തിനാപകരമായി തീരുന്നു.

രാജ്യം, ജനത, രാജ്യസ്നേഹം, ശത്രുരാജ്യം